കോഴിക്കോട്: നിപ്പ ബാധയെന്ന് സംശയത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്.

നിപ്പബാധ സംശയിക്കുന്നതിനാൽ വിദ്യാർഥിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരവസ്ഥയിൽ തുടരുകയാണ്. എന്നാൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ വി.ആര്‍.വിനോദ് പറഞ്ഞു.

സ്രവ സാമ്പിള്‍ പൂനെയിലേക്ക് അയച്ചെന്നും വൈകുന്നേരത്തോടെ ഫലംവരുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തെ തുടർന്ന് മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.