ബംഗളൂരൂ: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ തിരച്ചിൽ നടത്തുന്നതിനായി മംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചു. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.

ജിപിഎസ് സംവിധാനം വഴി പരിശോധിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലോറിയുടെ ലൊക്കേഷൻ കാണിച്ചിരുന്നു. മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.

നിലവിൽ എൻഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സംഘത്തെ രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു.

രക്ഷാപ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി മംഗൾ വൈദ്യ ഉടൻ സ്ഥലം സന്ദർശിക്കും. അർജുന്‍റെ രക്ഷയ്ക്കായി എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.