ബംഗളൂരൂ: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായുള്ള ഇന്നത്തെ ശ്രമം അവസാനിപ്പിച്ചു. ലൈറ്റുകൾ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് രാത്രിയിലും തിരച്ചിൽ തുടരാൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചിരുന്നു.

എന്നാൽ മേഖലയിൽ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച അതിരാവിലെ മുതൽ തിരച്ചിൽ തുടരും. റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നതിനായി റഡാർ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.

മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

മണ്ണിടിഞ്ഞതിന്‍റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടർന്നാണ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മണ്ണിനടിയിൽ അർജുനടക്കം 15 പേരാണ് കുടുങ്ങികിടക്കുന്നതെന്ന് സൂചന.