തിരുവനന്തപുരം: എസ്എൻഡിപിക്കും മറ്റ് ഹിന്ദു സംഘടനകൾക്കുമെതിരെ സിപിഎം ഭീഷണി തുടരുകയാണെന്നും ഇത് വെച്ചു പൊറുപ്പിക്കാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മുസ്‌ലിം വോട്ടിനു വേണ്ടി നിലവാരമില്ലാത്ത ഇടപെടലാണ് സിപിഎമ്മും മുഖ്യമന്ത്രിയും നടത്തി കൊണ്ടിരിക്കുന്നതെന്നും എൻഡിഎ സംസ്ഥാന നേതൃയോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. ചില ക്രൈസ്തവ സംഘടനകളെയും അവർ ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഇതിനെതിരായി ശക്തമായ ഐക്യനിര കെട്ടിപ്പടുക്കും. എൻഡിഎ മുന്നണിക്ക് പിന്തുണ നൽകിയതിന്‍റെ പേരിൽ ആരെയും ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല. വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ കർണാടക സർക്കാർ നീതിപൂർവമായല്ല പെറുമാറുന്നത്. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്സ് തയാറായില്ല.

വിശ്വസയോഗ്യമായ മൂന്നാംബദലിന് കേരളത്തിൽ കളം ഒരുങ്ങികഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും വലിയ അങ്കലാപ്പാണുണ്ടാക്കിയിരിക്കുന്നത്. എൽഡിഎഫും യുഡിഎഫും അല്ലാത്ത ഒരു ബദലിന് കേരളം വോട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യർഥന ജനം കേട്ടെന്നും സുരേന്ദ്രൻ പറഞ്ഞു.