ബംഗളൂരു: കര്‍ണാടക ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. കനത്ത മഴയേ തുടര്‍ന്നാണ് നേരത്തേ രക്ഷാപ്രവർത്തനം നിർത്തിവച്ചത്.

കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെത്തിയ പ്രത്യേക രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍ഡിആര്‍എഫും പോലീസും അഗ്നിരക്ഷാസേനയും അടങ്ങുന്ന സംഘമാണ് തിരച്ചിൽ പുനരാംരംഭിച്ചത്.

അര്‍ജുന്‍ അകപ്പെട്ട ലോറി ഗംഗാവാലി പുഴയില്‍ വീണിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുന്നുണ്ട്. പുഴ കവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടാനാണ് തീരുമാനം. നാവികസേനയുടെ ഡൈവര്‍മാര്‍ ഹെലികോപ്റ്റര്‍വഴി പുഴയിലിറങ്ങി പരിശോധന നടത്താനാണ് ആലോചിക്കുന്നത്.