തിരുവനന്തപുരം: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതിയും രൂക്ഷമായി.

കോഴിക്കോട്-ബംഗളൂരു ദേശീയപാതയിൽ മുത്തങ്ങയിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി വാഹനങ്ങളും യാത്രക്കാരും രാത്രി വനത്തിൽ കുരുങ്ങി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. 25 ഓളം വാഹനങ്ങളിലായി നാനൂറോളം യാത്രക്കാർ വനമേഖലയിൽ കുടുങ്ങിയിരുന്നു.

വനമേഖലയിൽ ശക്തമായ മഴ പെയ്തതോടെയാണ് മുത്തങ്ങയിൽ ദേശീയപാതയിൽ വെള്ളം കയറിയത്. ഓറഞ്ച് അലർട്ട് നിലനില്ക്കുന്ന വയനാട്ടിൽ രാത്രി മഴയുണ്ടായിരുന്നെങ്കിലും രാവിലെ ശമനമുണ്ട്. ജില്ലയിൽ 682 കുടുംബങ്ങളിൽ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. മാവൂരിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അധിക ജലം തുറന്നു വിടാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

മഴ ശമിച്ചെങ്കിലും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്ക്കുകയാണ്. മീനച്ചിലാര്‍, മണിമലയാര്‍, പന്പയാര്‍ എന്നീ നദികളിലെ ജലനിരപ്പ് താഴന്നിട്ടുണ്ട്. ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 12 ക്യാമ്പുകളില്‍ 37 കുടുംബങ്ങളിലെ 129 പേരുണ്ട്. കോട്ടയം താലൂക്കില്‍ 11 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു നിലവില്‍ പ്രവർത്തിക്കുന്നത്.