തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശിപാര്‍ശ ചെയ്ത കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കത്ത് പുറത്തായതിൽ അന്വേഷണം നടത്താൻ പോലീസിനും ജയിൽ വകുപ്പിനും നിർദേശം നൽകി.

ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പോലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരുവർക്കും നിർദേശം ലഭിച്ചിരിക്കുന്നത്.

ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ശിക്ഷാ ഇളവിനായി കഴിഞ്ഞവർഷം തയാറാക്കിയ പട്ടികയിലാണ് ടി.പി. കേസ് പ്രതികളുടെ പേര് ഉൾപ്പെട്ടിരുന്നത്. പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പോലീസ് കമ്മീഷണര്‍ക്ക് കത്ത് നൽകിയിരുന്നു. ഈ കത്താണ് പുറത്തുവന്നത്.

സംഭവം വിവാദമായതോടെ ശിക്ഷാ ഇളവ് നൽകാൻ ശിപാ‍ർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു.