ട്രെന്‍റ്ബ്രിഡ്ജ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ലോക റിക്കാർഡു നേട്ടവുമായി ഇംഗ്ലണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം അന്പതു റൺസ് തികച്ചാണ് ഇംഗ്ലണ്ട് ലോക റിക്കാർഡു ബുക്കിൽ ഇടം നേടിയത്.

ടി20 ക്രിക്കറ്റിനെ വെല്ലുന്ന രീതിയിൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 4.2 ഓവറില്‍ അന്പതു റൺസ് തികച്ചു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാക്ക് ക്രോളിയെ നഷ്ടമായിരുന്നു.

മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പും ഓപ്പണര്‍ ബെന്‍ ഡക്കറ്റും ചേർന്ന് അതിവേഗം അന്പതു റൺസ് നേടുകയായിരുന്നു. 1994ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 4.3 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സ് കുറിച്ച റിക്കാർഡാണ് ഒലി പോപ്പ് - ബെന്‍ ഡക്കറ്റ് സഖ്യം തകർത്തത്.

32 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഡക്കറ്റ് 71 റണ്‍സെടുത്ത് പുറത്തായി. നിലവിൽ ഇംഗ്ലണ്ട് 203/4 എന്ന നിലയിലാണ്. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ മത്സരം വിജയിച്ച് ഇംഗ്ലണ്ട് 1-0 മുന്നിലാണ്.