തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ച തൊഴിലാളി ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി റെയിൽവേയ്ക്ക് കത്ത് നൽകി.

മാലിന്യം നീക്കാൻ നഗരസഭ നിരവധി തവണ നോട്ടീസ് നൽകിയിട്ടും റെയില്‍വേ അനങ്ങിയില്ലെന്നും സ്വന്തം വീഴ്ച മറച്ചുവെക്കാനാണ് റെയില്‍വേ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നടപടി എടുക്കുമെന്ന് നോട്ടീസ് നല്‍കിയപ്പോഴാണ് കരാര്‍ തൊഴിലാളികളെ നിയോഗിച്ചത്. എന്നാല്‍, നടപടി പാലിക്കാതെയാണ് കരാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു.