തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക് പോര്. സംസ്ഥാന സർക്കാർ കാസർഗോഡ് ജില്ലയെ അവഗണിക്കുന്നുവെന്ന ഉണ്ണിത്താന്‍റെ പരാമർശമാണ് മുഖ്യമന്ത്രിയ ചൊടിപ്പിച്ചത്.

ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി ഇതിനു മറുപടി നൽകിയത്. കാസർഗോഡ് - പാണത്തൂർ റെയിൽ പദ്ധതിക്ക് എൻഒസി നൽകാൻ സംസ്ഥാന സർക്കാരിന് താത്പര്യമില്ലെന്ന് ഉണ്ണിത്താൻ വിമർശിച്ചു. എൻഒസി എംപിയുടെ കൈയിൽ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താൻ വീണ്ടും രംഗത്തെത്തി.

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് താൻ എംപിയായതെന്നും ഉണ്ണിത്താൻ തിരിച്ചടിച്ചു. കാസർഗോഡ് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നടന്ന നീക്കം പിണറായി വിജയൻ അട്ടിമറിച്ചെന്ന് ഉണ്ണിത്താൻ പറഞ്ഞു.

പദ്ധതി കോഴിക്കോട് കൊണ്ടുവരാൻ മുഖ്യമന്ത്രി എന്തിനാണ് പിടിവാശി കാണിക്കുന്നത് ഉണ്ണിത്താൻ ചോദിച്ചു.