മയാമി: കോപ്പ അമേരിക്ക ഫുട്ബോള്‍ 2024ന്‍റെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കിരീടമുയർത്തിയതിനു പിന്നാലെ അർജന്‍റീനയ്ക്ക് ഇരട്ടി മധുരമേകി താരങ്ങൾ.

ഫൈനലില്‍ അര്‍ജന്‍റീനയ്‌ക്കായി വിജയഗോൾ നേടിയ ലൗട്ടാരോ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ അഞ്ചുഗോളുകളുമായാണ് മാർട്ടിനസ് ടോപ് സ്കോററായത്. കലാശപ്പോരില്‍ പകരക്കാരനായി എത്തിയാണ് ലൗട്ടാരോ മാര്‍ട്ടിനസ് നിർണായക ഗോളുമായി അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിച്ചത്.

ടൂർണമെന്‍റിലുടനീളം അർജന്‍റീനയുടെ ഗോൾമുഖം കാത്ത് രക്ഷകനായ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കി. അഞ്ച് ക്ലീന്‍ ഷീറ്റുകളുള്ള എമി ഫൈനലിലും തിളങ്ങിയിരുന്നു.

അതേസമയം, ഫൈനലില്‍ ടീം പരാജയപ്പെട്ടെങ്കിലും കൊളംബിയൻ നായകന്‍ ഹാമിഷ് റോഡ്രിഗസ് ആണ് ടൂർണമെന്‍റിലെ മികച്ച താരം. ഗോള്‍ ഒന്നും നേടാനായില്ലെങ്കിലും ഗോളിലേക്കുള്ള
ആറ് അസിസ്റ്റുകളാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ഒരു താരം ഒരു കോപ്പ ടൂര്‍ണമെന്‍റില്‍ ഇത്രയേറെ അസിസ്റ്റുകള്‍ നല്‍കുന്നത്. ഫൈനലില്‍ പരുക്കൻ കളി ദൃശ്യമായെങ്കിലും കൊളംബിയയ്ക്കാണ് ഫെയര്‍പ്ലേ പുരസ്‌കാരം.

കോപ്പയിൽ അര്‍ജന്‍റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടവുമാണിത്. എക്‌സ്‌ട്രാടൈമിലെ 112-ാം മിനുറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനക്കായി വിജയഗോള്‍ നേടിയത്. ആദ്യ 90 മിനുറ്റുകളില്‍ ഇരു ടീമിനും ലക്ഷ്യം കാണാനാവാതെ വന്നതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്.