കോഴിക്കോട്: ആലപ്പുഴയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി. ശനിയാഴ്ച രാത്രിയാണ് സംഭവം. പയ്യോളി സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള അയനിക്കാട്ടാണ് തീവണ്ടി നിർത്തിയത്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി.

എന്നാൽ മറ്റുള്ള യാത്രക്കാർ ഇറങ്ങാൻ തയാറായില്ല. പിന്നീട് അടുത്ത സ്റ്റേഷനായ വടകരയിലാണ് മറ്റുളളവർ ഇറങ്ങിയത്. തുടർന്ന് സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തി നൽകി.

അതേസമയം, സംഭവത്തിൽ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നൽകാൻ റെയിൽവേ നിർദേശിച്ചു. കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്‍റെ ബോർഡ് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയിൽവേ വ്യക്തമാക്കി.

റെയിൽവേ കൺട്രോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ലോക്കോ പൈലറ്റിനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നും റെയിൽവേ അറിയിച്ചു.