ന്യൂഡൽഹി: ബിജെപി നെയ്ത ഭയത്തിന്‍റെയും ആശയക്കുഴപ്പത്തിന്‍റെയും വല തകർന്നുവെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്‍റെ വിജയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.

ബിജെപി നെയ്ത ഭയത്തിന്‍റെയും ആശയക്കുഴപ്പത്തിന്‍റെയും വല തകർന്നുവെന്ന് ഏഴ് സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു.

കർഷകരും യുവാക്കളും തൊഴിലാളികളും വ്യവസായികളും ജീവനക്കാരുമടക്കം എല്ലാവരും സ്വേച്ഛാധിപത്യത്തെ പൂർണമായും തകർത്ത് നീതിയുടെ ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു.

പൊതുജനങ്ങൾ അവരുടെ ജീവിത പുരോഗതിക്കും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി ഇന്ത്യയ്‌ക്കൊപ്പം പൂർണമായും നിലകൊള്ളുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.