കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നു സിപിഎമ്മിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പരാതിക്കാരന്‍റെ വീടിന് മുന്നിൽ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി.

അമ്മയ്ക്കും മകനും ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നും അതിനാൽ തൽക്കാലം വീട്ടിലേക്ക് മടങ്ങുന്നതായും പ്രമോദ് കോട്ടൂളി പറഞ്ഞു. പരാതിക്കാരനായ ശ്രീജിത്തിന്‍റെ വീടിന് മുന്നിലായിരുന്നു പ്രമോദിന്‍റെ പ്രതിഷേധം നടന്നത്.

തന്‍റെ നിരപരാധിത്വം തെളിയുന്നത് വരെ പോരാട്ടം തുടരുമെന്നും അതിന് എല്ലാ വഴികളും നോക്കുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.