പാലക്കാട്: മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയ 19 പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. കുട്ടികളെ താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ച ശേഷമാകും തുടര്‍നടപടി ഉണ്ടാകുക.

വെള്ളിയാഴ്ച രാത്രി 8:30ഓടെയാണ് പെണ്‍കുട്ടികളെ കാണാതായത്. നിര്‍ഭയ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ എല്ലാവും കൂടി ഇവിടെനിന്ന് പുറത്തുകടക്കുകയായിരുന്നു

പോക്‌സോ കേസ് അതിജീവിതകള്‍ അടക്കമുള്ളവരാണ് രക്ഷപെട്ടത്. പിന്നാലെ നടത്തിയ തിരച്ചിലില്‍ രാത്രി പത്തരയോടെ കൂട്ടുപാതയില്‍വച്ചാണ് 14 പേരെ പോലീസ് ആദ്യം കണ്ടെത്തിയത്. ഒരു മണിക്കൂറിന് ശേഷം തൊട്ടടുത്ത ജംഗ്ഷനില്‍വച്ചാണ് മറ്റുള്ളവരെ കണ്ടെത്തിയത്.

ഏറെനാളായി ഇവരില്‍ പലരും വീട്ടില്‍ പോകണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ബന്ധുക്കളില്‍നിന്നടക്കം പീഡനം നേരിട്ടിരുന്ന കുട്ടികളായിരുന്നതിനാല്‍ ഇത് സാധ്യമായിരുന്നില്ല. ഇതോടെ ഇവിടെനിന്ന് പുറത്തുകടക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.