കോട്ടയം: വാകത്താനം നാലുന്നാക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് പാനലിനെ ചൊല്ലി മുന്നണിയിൽ ഭിന്നത. പാനലിലെ 40 വയസിന് താഴെയുള്ള പൊതുവിഭാഗത്തിലേക്ക്പി .പി.കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ മുസ്‌ലിം ലീഗ് യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. യുഡിഎഫ് പാനലില്‍ ബിജെപി പ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയാക്കിയതായാണ് ആക്ഷേപം.

സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളാണ് കൃഷ്ണകുമാര്‍ എന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയതായാണ് വിവരം.

ഈ മാസം 20 നാണ് നാലുന്നാക്കല്‍ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പ്. കഴിഞ്ഞദിവസമാണ് യുഡിഎഫ് 15 അംഗ പാനല്‍ പ്രഖ്യാപിച്ചത്. ഈ പാനലിലെ 40 വയസിന് താഴെയുള്ള പൊതുവിഭാഗത്തിലേക്കാണ് കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ വിജയത്തിലടക്കം ബിജെപി-ആര്‍എസ്എസ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ട കൃഷ്ണകുമാറിനെതിരേ മുന്നണിക്കകത്ത് നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നു.

പ്രാദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സംഘപരിവാര്‍ അനുകൂലിയായ ഒരാള്‍ പാനലില്‍ എത്തിയത് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചു. കൃഷ്ണകുമാർ ഉള്‍പ്പെടുന്ന പാനലിലെ പോസ്റ്ററില്‍ നിന്നും ലീഗ് അധ്യക്ഷന്‍റെ ചിത്രം നീക്കം ചെയ്യണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.