കോഴിക്കോട്: വടകര മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ആണ് അറസ്റ്റിലായത്.

ഇയാളോട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

കണ്ണൂരില്‍നിന്ന് കോഴിക്കോട് റൂട്ടിലേക്ക് വരികയായിരുന്ന അയ്യപ്പന്‍ ബസാണ് വിദ്യാര്‍ഥിനികളെ ഇടിച്ചത്. മടപ്പള്ളി സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിന് പിന്നാലെ ആളുകള്‍ ഓടിക്കൂടിയതോടെ ഡ്രൈവറും കണ്ടക്ടറും രക്ഷപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കുറ്റക്കാർക്കെതിരേ എന്ത് നടപടിയെടുത്തു എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.