"നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായില്ല' : പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
"നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായില്ല' : പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി
Tuesday, July 2, 2024 5:47 PM IST
ന്യൂഡല്‍ഹി: തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും പരാജയപ്പെടേണ്ടിവന്നതില്‍ ചിലര്‍ക്ക് വേണ്ടനയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കായുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയായിരുന്നു പ്രതിപക്ഷത്തിനെ ഉന്നമിട്ടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ ഇത്തവണയും ജനങ്ങള്‍ തങ്ങളോടൊപ്പമാണ് നിന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസിത ഭാരതത്തിനായുള്ള സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ചും നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ചെല്ലാം രാഷ്ട്രപതി സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"രാജ്യം ദീര്‍ഘകാലം പ്രീണനരാഷ്ട്രീയത്തിന് സാക്ഷ്യംവഹിച്ചു. എന്നാല്‍, ഞങ്ങള്‍ പ്രീണനത്തിന് പകരം സംതൃപ്തിപ്പെടുത്തുന്ന സമീപനം സ്വീകരിച്ചു. അഴിമതിയോട് സഹിഷ്ണതയില്ലെന്ന സമീപനത്തിന് ജനങ്ങളുടെ പിന്തുണ ലഭിച്ചു. ഇന്ത്യ ആദ്യം എന്ന ആശയമാണ് മുന്നോട്ടുനയിച്ചത്'-പ്രധാനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<