കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന വിമര്‍ശനത്തിൽ മാറ്റേണ്ടതെല്ലാം മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയിലും സർക്കാരിലും തിരുത്തലുണ്ടാകുമെന്ന് ഗോവിന്ദൻ പറഞ്ഞു.

താഴേത്തട്ടിൽ വരെ ജനങ്ങളോട് നല്ല പെരുമാറ്റമുണ്ടാകണം. തോൽവിയിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് എം.വി. ഗോവിന്ദന്‍റെ പ്രതികരണം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിൽ വീണാ വിജയൻ മറുപടി പറയാത്തതെന്തെന്നും എ.കെ. ബാലനെപ്പോലുളളവർ മറുപടി പറയേണ്ടി വരുന്നത് എന്തുകൊണ്ടെന്നും കമ്മറ്റിയിൽ ചോദ്യം ഉയര്‍ന്നു. മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളല്ല മറുപടി പറയേണ്ടതെന്നും വീണാ വിജയനാണ് മറുപടി പറയേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.