തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 17,298 പേർക്കാണ് ഇനി സീറ്റ് ലഭിക്കാനുള്ളത്. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിയുമ്പോൾ 7,408 സീറ്റ് പ്രശ്‌നം വരും. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഭരണപക്ഷ എംഎല്‍എയായ അഹമ്മദ് ദേവര്‍കോവില്‍ സഭയിൽ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. സർക്കാർ ഇടപെടൽ ഫലപ്രദമാണെങ്കിലും സീറ്റ് ക്ഷാമം ഉണ്ടെന്നും വിഷയത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

അതേസമയം, പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ സമരം തുടരുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കൊല്ലത്തും പ്രതിഷേധം അരങ്ങേറി.