കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രിതകൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ സൂപ്രണ്ട് ജയിൽ എഡിജിപിക്ക് വിശദീകരണം നൽകി.

ശിക്ഷാ ഇളവിന് റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചട്ടപ്രകാരമാണെന്നാണ് ജയിൽ സൂപ്രണ്ടിന്‍റെ വിശദീകരണം. ശിക്ഷ ഇളവ് നൽകാനായി 188 തടവുകാരുടെ പട്ടിക തയാറാക്കി.

2022 നവംബറിൽ സംസ്ഥാന സർക്കാർ ഇറക്കിയ മാനദണ്ഡ പ്രകാരമാണ് ടിപി കേസ് പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസിൽ നിന്ന് റിപ്പോര്‍ട്ട് തേടി.

188 പേരുടെയും വിടുതൽ സംബന്ധിച്ചും പോലീസിന്‍റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഒഴിവാക്കൽ നടക്കുന്നതെന്നും ജയിൽ മേധാവിക്ക് നൽകിയ വിശദീകരണത്തിൽ സൂപ്രണ്ട് പറയുന്നു.

ടിപി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, ടി.കെ.രജീഷ് എന്നിവരുടെ ശിക്ഷയിൽ ഇളവുനൽകാൻ നീക്കം നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു.