കൊല്ലങ്കോട്: പാലക്കാ‌ട് മണ്ണിൽ കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടാണ് സംഭവം. ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം തെൻമലയുടെ താഴ്വാരത്തിലുള്ള വെള്ളച്ചാലിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്.

35 ലിറ്ററിന്‍റെ ഒമ്പത് കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മണ്ണിനടിയിൽ ആഴത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ എക്സൈസ് പരിശോധിക്കുന്നുണ്ട്.