യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; കോഴിക്കോട്-ജിദ്ദ വിമാനം കണ്ണൂരിൽ ഇറക്കി
യാത്രക്കാരിക്കു ദേഹാസ്വാസ്ഥ്യം; കോഴിക്കോട്-ജിദ്ദ വിമാനം കണ്ണൂരിൽ ഇറക്കി
Thursday, June 20, 2024 1:59 PM IST
മട്ടന്നൂർ: യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. കഴിഞ്ഞ രാത്രിയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ മലപ്പുറത്തെ 28 വയസുകാരിക്കാൻ ദേഹാസ്വാസ്ഥ്യമുണ്ടായത്.

രാത്രി 9.45ന് വിമാനം പറന്നുയർന്നപ്പോഴായിരുന്നു സംഭവം. ഒരു മണിക്കൂറിന് ശേഷം 11.05 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു. വിമാനം ഇറങ്ങുന്നതായി അറിഞ്ഞതോടെ യാത്രക്കാരിക്ക് ശുശ്രൂഷ നൽകാൻ കണ്ണൂർ വിമാനത്താവളത്തിൽ സംവിധാനം ഒരുക്കിയിരുന്നു.

വിമാനത്താവളത്തിൽനിന്നു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം യുവതിയെ ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിച്ചതാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണം. വിമാന ജീവനക്കാരുടെ ഇടപെടൽ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<