തമിഴ്നാട്ടിലെ മദ്യദുരന്തം; ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
Thursday, June 20, 2024 12:03 PM IST
ചെന്നൈ: വടക്കന്‍ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റീസ് പി. ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷന് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു.
മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിരദേശം നൽകിയിരിക്കുന്നതെന്നും ഉന്നതലയോഗത്തിന് ശേഷം സ്റ്റാലിൻ അറിയിച്ചു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളുമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 35 ആയി ഉയർന്നു. 60 ഓളം പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ സിബി-സിഐഡി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രണ്ട് സ്ത്രീകള്‍ അടക്കം 10 പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തുനിന്ന് 900 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു.