തിരുവനന്തപുരം: അഞ്ചുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയില്‍ ഒരു ഗഡു ഈ മാസം കൊടുക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍. മാസങ്ങളായി ക്ഷേമപെൻഷൻ മുടങ്ങികിടക്കുന്ന കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപെട്ട് പ്രതിപക്ഷം നൽകിയ
അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കേന്ദ്രം പണം നല്‍കുന്നില്ല, കേന്ദ്രത്തിനെതിരേ ഒരുമിച്ച് സമരത്തിന് തയാറുണ്ടോ എന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. ക്ഷേമ പെൻഷൻ കുടിശിക സംബന്ധിച്ച സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് അടിയന്തരപ്രാധാന്യം ഇല്ലെന്നും മന്ത്രി പറഞ്ഞു

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പി.സി.വിഷ്ണുനാഥ് വിമർശിച്ചു. അംശാദായം അടയ്ക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകള്‍ പോലും മുടങ്ങികിടക്കുകയാണ്.

കെ.എന്‍.ബാലഗോപാലിന് എംപി, എംഎല്‍എ എന്നീ നിലകളില്‍ രണ്ട് പെന്‍ഷന്‍ കിട്ടും. എന്നാല്‍ സാധാരണക്കാരന് ഒരു മാസത്തെ പെന്‍ഷന്‍ പോലും ലഭിക്കാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവരുടെ ദാരിദ്രം സിപിഎം വോട്ടാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആരോപിച്ചു. പെന്‍ഷന്‍ വാങ്ങിയ അമ്മമാരുടെ ചിത്രം രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറും മുന്പുള്ള തെരഞ്ഞെടുപ്പിൽ പരസ്യത്തിന് ഉപയോഗിച്ചെന്നും സതീശൻ വിമർശിച്ചു.