കണ്ണൂര്‍: പോരാളി ഷാജിയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. പോരാളി ഷാജിയുൾപ്പെടെയുള്ള ഇടതു സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ ജയരാജനെതിരെ കഴിഞ്ഞ ദിവസം പോസ്റ്റിട്ട പോരാളി ഷാജിയോട് മറനീക്കി പുറത്തു വരാൻ എം.വി. ജയരാജന്‍ വെല്ലുവിളിച്ചു.

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പോരാളി ഷാജിയോട് മറഞ്ഞുനിൽക്കാതെ വെളിച്ചത്തു വരാൻ ജയരാജൻ ആവശ്യപ്പെട്ടത്. പാനൂരില്‍ പി.കെ. കുഞ്ഞനന്തന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഇടതനുകൂല സമൂഹമാധ്യമ അക്കൗണ്ടുകളായ പോരാളി ഷാജി, ചെങ്കതിര്‍, ചെങ്കോട്ട എന്നിവയ്‌ക്കെതിരേ ജയരാജന്‍ ആഞ്ഞടിച്ചത്.

ഒറ്റനോട്ടത്തിൽ ഇവയെല്ലാം ഇടതുപക്ഷ ഗ്രൂപ്പുകളാണെന്ന് തോന്നുമെങ്കിലും ഇടത് വിരുദ്ധതയുള്ളവർ വിലയ്ക്കെടുത്ത ഗ്രൂപ്പുകളാണെന്നായിരുന്നു ജയരാജന്‍റെ പരാമർശം.

ഇതിനെതിരെ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചെത്തെന്നും തങ്ങൾ എവിടെയാണ് ഇടതു വിരുദ്ധ പോസ്റ്റുകളിട്ടതെന്നും വ്യാജ പോരാളികളെ തിരിച്ചറിയാനുള്ള കഴിവെങ്കിലും ഉണ്ടാകണമെന്നും പോരാളി ഷാജി പോസ്റ്റിട്ടിരുന്നു.