തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ലിനെ ലഘൂകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കുട്ടികളാകുമ്പോള്‍ ചെറിയ തല്ലൊക്കെ ഉണ്ടാകുമെന്നായിരുന്നു സതീശന്‍റെ പ്രതികരണം.

പിള്ളരല്ലേ, അവര്‍ നമ്മളെപ്പോലെ അല്ലല്ലോയെന്നും സതീശന്‍ പറഞ്ഞു. കാര്യങ്ങള്‍ പരിധി വിട്ടോ എന്ന കാര്യം കെഎസ്‌യുവും എന്‍എസ്‌യുവും ചേര്‍ന്ന് അന്വേഷിക്കും. പാര്‍ട്ടി അറിയാതെ നെയ്യാര്‍ ഡാമില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കെഎസ്‍യു സംസ്ഥാന ക്യാന്പിലെ തമ്മിലടിയെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി നിയോഗിച്ച സമിതി കെ.സുധാകരന് റിപ്പോർട്ട് കൈമാറിയിരുന്നു. പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് റിപ്പോർട്ടിലെ സുപ്രധാന ആവശ്യം. അതേസമയം കൂട്ടത്തല്ല വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് കെപിസിസി അധ്യക്ഷൻ. ശക്തമായ നടപടി ഉത്തരവാദികൾക്കെതിരേ വേണമെന്നുമാണ് സുധാകരന്‍റെ നിലപാട്.