പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച കേസില്‍ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. കാറോടിച്ച 17 വയസുകാരന്‍റെ രക്ത സാമ്പിളുകളുടെ ഫലത്തില്‍ കൃത്രിമം കാണിച്ച ഡോ. അജയ് താവ്രെ, ഡോ. ഹരി ഹാര്‍നോര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

പൂനെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇവര്‍. രക്ത സാമ്പിളുകളുടെ ഫലത്തില്‍ കൃത്രിമം കാണിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കൗമാരക്കാരന്‍ മദ്യപിച്ചിട്ടില്ല എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്ന അന്നുരാത്രി ഇയാള്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്ന ദൃശ്യങ്ങള്‍ തൊട്ടുപിന്നാലെ പുറത്തുവന്നിരുന്നു.

മേയ് 19നായിരുന്നു കൗമാരക്കാരന്‍ മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് ഐടി ഫ്രഫഷണലുകള്‍ മരിച്ചത്. ഡ്രൈവറോട് കുറ്റമേല്‍ക്കാന്‍ പറഞ്ഞതിന്‍റെ പേരില്‍ കൗമാരക്കാരന്‍റെ മുത്തച്ഛനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.