കോഴിക്കോട്: വടകരയില്‍ പോലീസ് സര്‍വകക്ഷിയോഗം വിളിച്ചു. ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്. പകല്‍ 11ന് ഗസ്റ്റ് ഹൗസിലാണ് യോഗം. വടകരയില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുസ്‌ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, വടകരയില്‍ പ്രത്യേക സാഹചര്യത്തില്‍ ഭീതികരമായ അന്തരീക്ഷമാണുള്ളതെന്നും അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ മുസ്‌ലിം ലീഗിന്‍റെ ആവശ്യത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അഭിപ്രായം പറഞ്ഞില്ല. വ്യാജസ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചവര്‍ക്കെതിരേ പോലീസ് ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. പക്ഷെ ജനം ഭിന്നിച്ചിട്ടില്ല. ശ്രമങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

അതേ സമയം, വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് പിന്നില്‍ എല്‍ഡിഎഫ് അല്ലെന്ന് സ്ഥാനാര്‍ഥി കെ.കെ. ശൈലജ പ്രതികരിച്ചു. താന്‍ നിരവധി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ആ സമയത്തൊന്നും ഇങ്ങനെ വൃത്തികെട്ട അധിക്ഷേപം നേരിട്ടിട്ടില്ലെന്നും ശൈലജ പറഞ്ഞു.