കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒന്നാംപ്രതി തെക്കേ വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലിന്‍റെ(29) അമ്മയും സഹോദരിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജില്ല സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ, ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

യുവതിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് രാഹുലിന്‍റെ അമ്മ ഉഷ കുമാരിയും സഹോദരി കാർത്തികയും ചൂണ്ടിക്കാട്ടുന്നത്. ഇരുവരുടെ അറസ്റ്റ് തടയണമെന്ന് നേരത്തെ പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായത്. ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്‍റെയും യുവതിയുടെയും വിവാഹം. വിവാഹ സല്‍ക്കാര‌ച്ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ടത്. മര്‍ദനവിവരം പുറത്തായതിനെത്തുടര്‍ന്ന് യുവതിയും കുടുംബവും പോലീസിനെ സമീപിക്കുകയായിരുന്നു.

രാഹുല്‍ പിന്നീട് ജര്‍മനിയിലേക്ക് കടന്നുകളഞ്ഞതായാണ് വിവരം. ഇയാളെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.