അഹമ്മദാബാദ്: രാജ്കോട്ടിലെ ഗെയിമിംഗ് സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ നടപടിയുമായി പോലീസ്. 27 പേർ മരിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തെന്നും ആറ് പേർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തെന്നും പോലീസ് പറഞ്ഞു.

സെന്‍ററിന്‍റെ ഉടമയേയും മാനേജരെയുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ടിആർപി ഗെയിമിങ് സെന്‍ററിൽ തീപിടിത്തമുണ്ടായത്. താത്കാലികമായി നിർമിച്ച സെന്‍ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തി.

എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിച്ചു.