ചെന്നൈ: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. പിടിയിലായ സാബിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം തമിഴ്‌നാട്ടിലെത്തി.

അവയവക്കടത്തിലെ കണ്ണികളും ഇരകളും തമിഴ്‌നാട്ടിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം ലഭിച്ചു. ഇവരെ കണ്ടെത്തി മൊഴിയെടുക്കും. സാബിത്തിന്‍റെ അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇയാൾ പണമിടപാട് നടത്തിയത് ആരൊക്കെയായിട്ടാണെന്ന് പരിശോധിച്ച് വരികയാണ്.

കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേന കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കേസന്വേഷണം ശാസ്ത്രീയ രീതിയില്‍ പുരോഗമിക്കുകയാണ്. ആവശ്യമെങ്കില്‍ ഹൈദരാബാദിലും ബംഗളൂരുവിലും പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


കേസിൽ സാബിത്തിനെ കൂടാതെ വെള്ളിയാഴ്ച ഒരാൾക്കൂടി അറസ്റ്റിലായിരുന്നു. ഇടപ്പള്ളി സ്വദേശി സജിത് ശ്യാമാണ് പിടിയിലായത്. പ്രധാന പ്രതി സാബിത് നാസറുമായി ഇയാൾ ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.