ശന്പളക്കുടിശികയ്ക്കായി കൈനീട്ടി സ്‌കൂൾ പാചകത്തൊഴിലാളികൾ
ശന്പളക്കുടിശികയ്ക്കായി  കൈനീട്ടി സ്‌കൂൾ പാചകത്തൊഴിലാളികൾ
Sunday, May 26, 2024 1:38 AM IST
തൃശൂർ: എല്ലാ വർഷത്തെയുംപോലെ ഇത്തവണയും ഗതികെട്ട് ശന്പളക്കുടിശികയ്ക്കായി കൈനീട്ടി സ്‌കൂൾ പാചകത്തൊഴിലാളികൾ. ദുരിതകഥകൾ വിവരിച്ച് മുഖ്യമന്ത്രിക്കു നിവേദനം നൽകി. പതിവുപോലെ ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു മുഖ്യമന്ത്രി നിർദേശവും നൽകി.

മാർച്ച് മാസത്തെ ശമ്പളവും ഏപ്രിൽ, മേയ് മാസങ്ങളിലെ 2,000 രൂപ വീതമുള്ള അവധിക്കാലശമ്പളവുമാണ് ഏറ്റവും ഒടുവിലത്തെ കുടിശിക. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ വിദ്യാഭ്യാസവകുപ്പിലെ മറ്റു ജീവനക്കാരെല്ലാം കൃത്യമായി കിട്ടിയ തങ്ങളുടെ ശന്പളത്തിൽനിന്നു സ്വന്തം കുട്ടികൾക്ക് യൂണിഫോമും പുസ്തകങ്ങളും ബാഗും കുടയുമെല്ലാം വാങ്ങിനൽകിയപ്പോൾ, വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കൂൾ പാചകത്തൊഴിലാളികൾ ശന്പളക്കുടിശികയ്ക്കുവേണ്ടി ഭിക്ഷ യാചിക്കുകയാണ്. ശന്പളംകിട്ടാതെ കടംവാങ്ങി വീട്ടുകാര്യങ്ങൾ നടത്തേണ്ടിവരുന്നതിനാൽ കുടിശിക ലഭിക്കുന്പോൾ അതു വീട്ടാനേ ഇവർക്കു കഴിയുന്നുള്ളൂ.

പട്ടിണി കിടന്നും കടം വാങ്ങിയും ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നതിനിടെയാണു മേയ് 20നുമുന്പ് ഹെൽത്ത് കാർഡ് സമർപ്പിക്കണമെന്ന നിബന്ധനയിറങ്ങി‍യത്. ക്ഷയരോഗപരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പുറമെ 2000 രൂപ വരുന്ന ടൈഫോയ്ഡ് വാക്‌സിനും ഹെൽത്ത് കാർഡിനായി എടുക്കേണ്ടതുണ്ട്.

ആരോഗ്യ സർട്ടിഫിക്കറ്റിനായി ഡോക്‌ടർ ഫീസും പരിശോധനയ്ക്കുള്ള പണവും വേറെ കാണണം. ഇതിനൊന്നും പണമില്ലാത്തതിനാൽ ഭൂരിപക്ഷം പേർക്കും ഇതു സമർപ്പിക്കാനായിട്ടില്ല. കുടിശിക വരുത്തിയാണു കൊടുക്കുന്നതെങ്കിലും മൂന്നു വർഷമായി സ്കൂൾ പാചകത്തൊഴിലാളികൾക്കു ശമ്പളം വർധിപ്പിച്ചിട്ടില്ല.

ഇത്തരം അടിയന്തരപ്രശ്‌നങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ തൊഴിൽ നിർത്തിവച്ച് സമരത്തിനു നിർബന്ധിതരാകുമെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് നിവേദനത്തിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<