തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തിനായി ഇറക്കാന്‍ തീരുമാനിച്ച ഓര്‍ഡിനന്‍സിന് പകരം ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം. ജൂണ്‍ പത്ത് മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

ഈ സമ്മേളന കാലയളവില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിച്ച് പാസാക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയ പശ്ചാത്തലത്തിലാണ് നീക്കം.

വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നേരത്തേ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഗവര്‍ണര്‍ അത് മടക്കിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് ഓര്‍ഡിനന്‍സ് അയയ്ക്കുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിക്ക് ശേഷം വീണ്ടും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് എത്തണം. ഇതോടെ സാങ്കേതികമായി ഓര്‍ഡിനന്‍സില്‍ തീരുമാനം വൈകും.

ഈ സാഹചര്യത്തില്‍ ജൂണ്‍ 10 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന നിയമസഭ സമ്മേളനവും നീണ്ടുപോകും. ഇതെല്ലാം കണക്കിലെടുത്താണ് പകരം ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.