മലപ്പുറം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

കേസില്‍ സുധാകരനെ പ്രതിയാക്കി മാറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നില്‍ സിപിഎമ്മിന്‍റെ ഗൂഢാലോചനയാണെന്നും സതീശന്‍ പ്രതികരിച്ചു. എം.വി.രാഘവനെയും ഈ കേസില്‍ പ്രതി ചേര്‍ക്കാന്‍ നോക്കിയിരുന്നെന്നും സതീശൻ പറഞ്ഞു.

ഇ.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ ചുമത്തിയിരുന്നത്. ഈ കേസിലാണ് സുധാകരനെ കുറ്റവിമുക്തനാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കേസില്‍ സുധാകരൻ വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി.