കാഞ്ഞങ്ങാട്: ഗൃഹസന്ദർശനത്തിന് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സ്ഫോടക വസ്‌തു എറിഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതിനുണ്ടായ സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.

സിപിഎം ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഷമീര്‍ എന്നയാളുടെ വീട്ടിലേക്ക് സിപിഎം നേതാക്കൾ എത്തിയപ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തിൽ ഷമീറിന്‍റെ അയൽവാസിയായ ആമിനക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനായ അമ്പലത്തറ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്‌തു എറിഞ്ഞതെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതി രതീഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.