ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്ര­ധാ­ന­മന്ത്രി ന­രേന്ദ്ര­മോദി. മര­ണം ഞെ­ട്ടി­ക്കു­ന്നതും അതീ­വ ദു­ഖ­ക­ര­വു­മാ­ണെ­ന്ന് മോ­ദി എ­ക്‌­സില്‍ കു­റിച്ചു. ദുഃ­ഖ­വേ­ള­യില്‍ ഇ­ന്ത്യ ഇറാ­നൊ­പ്പം നില്‍­ക്കുന്നു.

ഇ­ന്ത്യ-ഇ­റാന്‍ ഉ­ഭ­യക­ക്ഷി ബ­ന്ധം ശ­ക്തി­പ്പെ­ടു­ത്തു­ന്ന­തി­ന് അ­ദ്ദേ­ഹം നല്‍കി­യ സം­ഭാ­വ­ന­­കള്‍ എന്നും സ്­മ­രി­ക്ക­പ്പെ­ടും. റെയ്സിയുടെ കു­ടും­ബാം­ഗ­ങ്ങ­ളോടും ഇ­റാന്‍ ജന­ത­യോടും അനു­ശോച­നം അ­റി­യി­ക്കു­ന്ന­തായും പ്ര­ധാ­ന­മന്ത്രി വ്യ­ക്ത­മാക്കി.

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വി­ദേ­ശ­കാ­ര്യ­മന്ത്രി അ­മീര്‍ ഹു­സൈനും അടക്കമുള്ളവർ മരിച്ചെന്ന് ഇന്ന് രാവിലെയാണ് ഇറാൻ സ്ഥിരീകരിച്ചത്. തകർന്ന കോപ്റ്ററിന് സമീപമെത്തിയ ര­ക്ഷാ­പ്ര­വര്‍­ത്ത­കര്‍ക്ക് ജീവനോടെ ആ­രെയും ക­ണ്ടെ­ത്താ­നാ­യില്ല.

കോപ്റ്റർ പൂർണമായും കത്തിയ നിലയിലാണ്. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോ­ണാ­ണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്.