ആലപ്പുഴ: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതി രാഹുല്‍ പോലീസ് പിടിയില്‍. ഇയാളുടെ വീടിന് സമീപത്തു നിന്നും കഞ്ചാവുമായിട്ടാണ് പിടിയിലായത്.

നേരത്തെ, കൊല്ലം സ്വദേശി അരുണ്‍ പ്രസാദിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിന് സമീപം വെച്ച് അതിക്രൂരമായി മര്‍ദിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തകേസില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രിയിലായിരുന്ന സംഭവങ്ങളുടെ തുടക്കം. സിവില്‍ ഡ്രസിലെത്തിയ പോലീസുകാര്‍ പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന യുവാവിനെ ചോദ്യം ചെയ്തു. പോലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും ഇവരെ ആക്രമിച്ചു.

സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്‍റെ നഷ്ടപ്പെട്ട ഫോണ്‍ അരുണ്‍ പ്രസാദ് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. കായംകുളത്തിനും ഓച്ചിറയ്ക്കും ഇടയിലുള്ള റെയില്‍വേ ക്രോസില്‍ വച്ച് അരുണിനെ പ്രതികൾ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അരുണിനെ പ്രതികള്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാറക്കല്ല് കൊണ്ട് അരുണിന്‍റെ കൈയിലും കാലിലും ഇടിക്കുന്നത് രാഹുല്‍ ആണ്. മര്‍ദനത്തില്‍ യുവാവിന്‍റെ വലതുചെവിയുടെ ഡയഫ്രം പൊട്ടി കേള്‍വിശക്തി നഷ്ടമായി.