തിരുവനന്തപുരം: അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. എട്ടുമാസം ഗർഭിണിയായ കഴക്കൂട്ടം സ്വദേശി പവിത്രയും കുടുംബവുമാണ് പരാതിയുമായി എത്തിയത്.

തൈക്കാട് സർക്കാർ ആശുപത്രിക്കെതിരേയാണ് യുവതി‌യും കുടുംബവും പരാതി ഉന്നയിച്ചത്. കുഞ്ഞിന് അനക്കക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് 16 ന് രാത്രി യുവതി ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്.

എന്നാൽ കുഴപ്പമില്ലെന്ന് പറഞ്ഞ് ഇവരെ ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയാണെന്നും ഈ സമയം അനക്കമുണ്ടാവില്ലെന്നുമായിരുന്നു ഡ്യൂട്ടി ഡോക്ടറുടെ മറുപടി.

എന്നാൽ അടുത്തദിവസം സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.

മരണകാരണം വ്യക്തമാകുനായി പത്തോളജിക്കൽ ഓട്ടോപ്സി നടത്താനാണ് കുടുംബത്തിന്‍റെ തീരുമാനം. ആശുപത്രിക്കെതിരേ കുടുംബം പോലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.