കൊച്ചി: ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.

ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് സബിത്ത് എന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ നിന്നും ആളുകളെ കുവൈറ്റിൽ എത്തിച്ച് അവിടെ നിന്ന് ഇറാനിലേക്ക് എത്തിച്ചാണ് അവയവ കച്ചവടം നടത്തുന്നത്.

ഇറാനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വച്ച് നെടുമ്പാശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.