കൊല്ലം: ക­രു­നാ­ഗ­പ്പള്ളിയില്‍ മക്ക­ളെ തീ കൊളു­ത്തി­യ ശേഷം അ­മ്മ ജീ­വ­നൊ­ടു­ക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33) ആണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഏഴും രണ്ടും വയസുള്ള കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയേയും മക്കളെയും കണ്ടെത്തിയത്. ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുടുംബപ്രശ്നമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അര്‍ച്ചനയുടെ ഭര്‍ത്താവ് പെയിന്‍റിംഗ് തൊഴിലാളിയാണ്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.