ഇ­ടുക്കി: കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ മൃ­ത­ദേഹ­ത്തെ അ­നാ­ദ­രി­ച്ചെ­ന്ന പ­രാ­തി­യി­ല്ലെ­ന്ന് ഇ­ടു­ക്കി നേ­ര്യ­മം­ഗല­ത്ത് കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ട ഇ­ന്ദി­ര­യു­ടെ ഭര്‍­ത്താവ് രാമകൃഷ്ണൻ. ത­ന്‍റെയും മ­ക­ന്‍റെയും സ­മ്മ­ത­ത്തോ­ടെ­യാ­ണ് മൃ­ത­ദേ­ഹം കൊണ്ടു­പോ­യത്.

പ്ര­തി­ഷേ­ധം ഉ­ണ്ടാ­യതു­കൊ­ണ്ടാ­ണ് വി­ഷ­യ­ത്തില്‍ സര്‍­ക്കാര്‍ ഇ­ട­പെ­ട്ടതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്‍റെ അനു­മതി­യോ­ടെ­യ­ല്ലെ­ന്ന് നേരത്തേ ഇന്ദിരയുടെ സ­ഹോ­ദ­രന്‍ സു­രേഷ് ആരോപണം ഉന്നയിച്ചിരുന്നു.

വിഷയം രാഷ്ട്രീയവത്ക്കരിച്ചതിനോട് യോ­ജി­പ്പി­ല്ലെന്നും അ­ദ്ദേ­ഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ­ന്ദി­ര­യു­ടെ ഭര്‍­ത്താവ് വിശദീകരണവുമായി രംഗത്തെത്തിയത്.