കൽപ്പറ്റ: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് തുടർച്ചയായ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ പൂക്കോട് വെറ്ററിനറി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

കോളജിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. അഞ്ചു മുതൽ പത്തുവരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും അക്കാദമിക് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

അതിനിടെ സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി.

കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് വീട്ടിൽ പോകുന്നതിന് താത്കാലികമായി കോളജ് അധികൃതർ വിലക്കും ഏർപ്പെടുത്തി. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം ന‌ടക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണം.

വിദ്യാർഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളജിന് പുറത്തുപോകുന്നതിന് തടസമില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണെന്ന് അധികൃതർ പറഞ്ഞു.

സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് സര്‍­വ­ക­ലാശാല കാ­മ്പ­സി­ലേ­ക്ക് കെ­എ­സ്‌­യു ഇന്ന് ന­ടത്തിയ മാര്‍­ച്ചില്‍ വന്‍ സം­ഘര്‍ഷമുണ്ടാ‌യിരുന്നു. പ്ര­തി­ഷേ­ധ­ക്കാര്‍­ക്ക് നേരേ പോ­ലീ­സ് ലാ­ത്തിചാർജും ഗ്ര­നേഡും പ്ര­യോ­ഗി­ച്ചു.