ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിലെ പ്രതിയായിരുന്ന സാബുവിനെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കഞ്ഞിക്കുഴിയിലെ സിപിഎമ്മില്‍ കൂട്ട രാജി.

മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ മേഖലാ തലത്തിൽ പ്രവർത്തിക്കുന്ന വനിതകള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. സ്മാരകം തകർത്ത കേസിൽ പ്രതികളെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടിരുന്നു.

മൂന്നു മാസം മുമ്പാണ് സാബുവിനെ സിപിഎമ്മിൽ തിരികെയെടുത്തത്. സാബുന്‍റെ സിപിഎം പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി ജില്ലാ - സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം പരാതി നൽകിയിരുന്നു. പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.