കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് വീട്ടിൽ പോകുന്നതിന് താത്കാലിക വിലക്ക്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണം ന‌ടക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണം.

വിദ്യാർഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളജിന് പുറത്തുപോകുന്നതിന് തടസമില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണെന്ന അധികൃതർ പറഞ്ഞു.

സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ച് പൂ­ക്കോ­ട് വെ­റ്റിന­റി സര്‍­വ­ക­ലാശാല കാ­മ്പ­സി­ലേ­ക്ക് കെ­എ­സ്‌­യു ഇന്ന് ന­ടത്തിയ മാര്‍­ച്ചില്‍ വന്‍ സം­ഘര്‍ഷമുണ്ടാ‌യി. പ്ര­തി­ഷേ­ധ­ക്കാര്‍­ക്ക് നേരേ പോ­ലീ­സ് ലാ­ത്തിചാർജും ഗ്ര­നേഡും പ്ര­യോ­ഗി­ച്ചു.

പോലീസ് ന‌ടപടിയിൽ പ്രതിഷേധിച്ച് കെ­എ­സ്‌­യു സംസ്ഥാനവ്യാപകമായി ചൊവ്വാഴ്ച പഠിപ്പുമുടക്കും.