വ­യ­നാട്: പൂക്കോട് വെറ്റിന­റി കോളജ് വിദ്യാര്‍ഥി സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ പ്ര­തി­ക­ളു­മാ­യി കാ­മ്പ­സില്‍ തെ­ളി­വെ­ടുപ്പ്. സി­ദ്ധാര്‍ഥ­നെ മര്‍­ദി­ച്ച കു­ന്നിന്‍­മു­ക­ളി­ലാണ് രഹന്‍, ആ­കാ­ശ് എ­ന്നീ പ്രതികളെ എ­ത്തി­ച്ച് പോ­ലീ­സ് തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യത്.

കല്‍­പ്പ­റ്റ ഡി­വൈ­എ­സ്­പി­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള സം­ഘ­മാ­ണ് പ്ര­തിക­ളെ തെ­ളി­വെ­ടു­പ്പി­നെ­ത്തി­ച്ചത്. കേ­സി­ലെ പ്ര­ധാ­ന­പ്ര­തിയാ­യ സിന്‍ജോ ജോണ്‍സ­നെ ഹോ­സ്­റ്റ­ലില്‍ എ­ത്തി­ച്ച് പോ­ലീ­സ് ശ­നി­യാഴ്­ച തെ­ളി­വെ­ടു­പ്പ് ന­ട­ത്തി­യി­രുന്നു.

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ഥനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് പ്രതികൾ അതിക്രൂരമായി സിദ്ധാര്‍ഥനെ മര്‍ദിച്ചുവെന്നും ആത്മഹത്യയിലേക്ക് എത്തിച്ചുവെന്നുമാണ് റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നത്.

സിദ്ധാർഥന്‍റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെയാണു പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.