ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നു താരം മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് നിഷേധക്കുറിപ്പ്.

അടുത്തിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി യുവരാജ് സിംഗ് നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മത്സരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

രാഷ്ട്രീയത്തിലേക്ക് കടക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നു യുവരാജ് സിംഗ് എക്സിൽ കുറിച്ചു. യുവരാജ് സിംഗിന്‍റെ വാക്കുകൾ: "മാധ്യമ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, ഞാൻ ഗുരുദാസ്പൂരിൽനിന്നു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.

വിവിധ തലത്തിലുള്ള ആളുകളെ പിന്തുണയ്ക്കുന്നതിലും സഹായിക്കുന്നതിലുമാണ് എന്‍റെ അഭിനിവേശം, യുവി ക്യാൻ എന്ന എന്‍റെ ഫൗണ്ടേഷനിലൂടെ ഞാൻ അത് തുടരും. നമുക്ക് ഒരുമിച്ച് മികച്ച രീതിയിൽ ഒരു മാറ്റമുണ്ടാക്കുന്നത് തുടരാം'.