കൊച്ചി: ബ്യൂ­ട്ടി പാര്‍­ലര്‍ ഉ­ട­മ ഷീ­ല സ­ണ്ണി­ക്കെ­തിരാ­യ വ്യാ­ജ­ല­ഹ­രി­ക്കേ­സില്‍ സര്‍­ക്കാര്‍ മ­റുപ­ടി പ­റ­യ­ണ­മെ­ന്ന് ഹൈ­ക്കോ­ട­തി. ഏ­ത് സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇ­ത് സം­ഭ­വി­ച്ച­തെ­ന്ന് സര്‍­ക്കാരി­നോ­ട് കോട­തി വി­ശ­ദീ­കര­ണം തേടി. കേ­സില്‍ ആ­രോ­പ­ണ­വി­ധേ­യരാ­യ എക്‌­സൈ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ക്കും കോട­തി നോ­ട്ടീ­സ് അ­യച്ചു.

ചാ­ല­ക്കു­ടി­യിലെ ബ്യൂ­ട്ടി പാര്‍­ലര്‍ ഉ­ട­മയാ­യ ഷീ­ല സ­ണ്ണി 72 ദി­വ­സ­മാ­ണ് വ്യാ­ജ കേ­സില്‍ അ­റ­സ്­റ്റി­ലാ­യി ജ­യി­ലില്‍ ക­ഴിഞ്ഞത്. സം­ഭ­വ­ത്തില്‍ ന­ഷ്ട­പ­രി­ഹാ­രം ആ­വ­ശ്യ­പ്പെ­ട്ട് ഷീ­ല നല്‍കി­യ ഹര്‍­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു ഹൈ­ക്കോ­ട­തി. ഇ­ത് ഗൗ­ര­വ­മു­ള്ള വി­ഷ­യ­മാ­ണെന്നും ലാ­ഘ­വ­ത്തോ­ടെ കാ­ണാ­നാകി­ല്ലെന്നും കോട­തി പ­റ­ഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരി 27നാണ് ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതിനെ തുടർന്ന് ഷീലാ സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തത്. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലഹരിമരുന്ന് അല്ലെന്ന് തെളിഞ്ഞു.

തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്‍റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും ഷീലയെ കള്ളക്കേസിൽ കുടുക്കിയതിന്‍റെ കാരണം പുറത്തു വന്നിട്ടില്ല.