തി­രു­വ­ന­ന്ത­പുരം: പൂ­ക്കോ­ട് വെ­റ്റിന­റി കോ­ള­ജി­ലെ വി­ദ്യാര്‍­ഥി­യാ­യ സി­ദ്ധാര്‍­ഥന്‍റെ മര­ണം കേ­ര­ള­ത്തി­ലെ കാ­മ്പ­സു­ക­ളില്‍ ന­ട­ന്ന ഏ­റ്റവും ക്രൂ­രമായ കൊ­ല­പാ­ത­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. കേ­സില്‍ എ­സ്­എ­ഫ്‌­ഐ­ക്കാ­രെ സം­ര­ക്ഷി­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് പോ­ലീ­സി­ന്‍റെ ഭാ­ഗ­ത്തു­നി­ന്ന് ഉ­ണ്ടാ­കു­ന്ന­തെ­ന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

കേസിലുൾപ്പെട്ട പ്ര­ധാ­ന­പ്പെ­ട്ട എ­സ്­എ­ഫ്‌­ഐ നേ­താക്ക­ളെ അ­റ­സ്റ്റ് ചെ­യ്യാ­തെ അ­വര്‍ക്ക് ജാമ്യം കി­ട്ടാ­നു­ള്ള സൗ­കര്യം ഒ­രു­ക്കു­ക­യാ­ണ് പോ­ലീ­സ് ചെ­യ്യു­ന്ന­ത്. കേ­ട്ടു­കേള്‍­വില്ലാ­ത്ത രീ­തി­യി­ലു­ള്ള ആ­ക്ര­മ­ണ­മാ­ണ് ഉ­ണ്ടാ­യത്. ബെല്‍റ്റും ക­മ്പി­വ­ടി­യു­മെല്ലാം ഉ­പ­യോ­ഗി­ച്ചാ­ണ് വി­ദ്യാര്‍­ഥി­യെ തല്ലി­ക്കൊ­ന്നത്.

സി­പി­എം വ­ളര്‍­ത്തു­ന്ന പുതി­യ ത­ല­മു­റ ഏ­റ്റവും വലി­യ ക്രി­മി­ന­ലു­ക­ളാ­യി മാ­റി. കു­റ്റ­വാ­ളി­കള്‍­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ത്തി­ല്ലെ­ങ്കില്‍ സംസ്ഥാ­ന വ്യാ­പ­ക സമ­രം തു­ട­ങ്ങു­മെന്നും സ­തീ­ശന്‍ പ­റഞ്ഞു. റാം­ഗിം­ഗ് ന­ട­ന്ന വിവ­രം മ­റ­ച്ചു­വ­ച്ച അ­ധ്യാ­പര്‍­ക്കെ­തി­രെയും അ­ന്വേഷ­ണം ന­ടത്തി ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്നും സ­തീ­ശന്‍ ആ­വ­ശ്യ­പ്പെട്ടു.