തിരുവനന്തപുരം: പൂ­ക്കോ­ട് വെ­റ്റിന­റി കോ­ള­ജി­ൽ മർദനത്തിനിരയായ വി­ദ്യാര്‍­ഥി ജീ­വ­നൊ­ടുക്കി­യ സം­ഭ­വം അപലപനീയമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് കണ്ടപ്പോൾ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരു പ്രതിപ്പട്ടികയിലുണ്ടെങ്കിലും തെറ്റ് തെറ്റാണ്, കുറ്റവാളികൾക്കെതിരേ ശക്തമായ നടപടി പോലീസ് സ്വീകരിക്കും. അങ്ങേയറ്റം അപലപനീയമായ സംഭവമാണ് നടന്നത്. അതിൽ എസ്എഫ്ഐയുടെ ചിലർക്ക് ബന്ധമുണ്ടെന്ന ആക്ഷേപം വന്നതിന്‍റെ അടിസ്ഥാനത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി തന്നെ അവരെ പുറത്താക്കിക്കഴിഞ്ഞെന്ന് ജയരാജൻ പറഞ്ഞു.

ഇത്തരത്തിൽ ഒരു പ്രവണതയും ഒരു കോളജിലും വച്ചുപുലർത്താൻ പറ്റില്ല. ഇത്തരത്തിലുള്ള നിലപാടുകൾ അംഗീകരിക്കില്ല. ആരെങ്കിലും തെറ്റായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൂ­ക്കോ­ട് വെ­റ്റിന­റി കോ­ള­ജി­ലെ വി­ദ്യാര്‍­ഥി സി­ദ്ധാര്‍­ഥന്‍ ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തി­ൽ മുഖ്യപ്രതി അഖിൽ പിടിയിലായിരുന്നു. സിദ്ധാർഥനെതിരേ ആള്‍­ക്കൂ­ട്ട വി­ചാ­ര­ണ­യ്­ക്ക് നേ­തൃത്വം നല്‍­കി­യ 12 പേരിൽ ഒരാളാണ് പിടിയിലായ അഖിൽ. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.